الثلاثاء، 6 سبتمبر 2011

മലയാളിപുരുഷന്‍ ഇരതേടുന്ന വഴികള്‍.... സിന്ധു ഷെല്ലിയുടെ ലേഖനം 




ആണിനുവേണ്ടി ആണിനാല്‍ ഒരുക്കപ്പെട്ട വഴിയില്‍ വഴി തെറ്റിയിറങ്ങുന്നവരാണോ പുറത്തിറങ്ങുന്ന പെണ്ണുങ്ങള്‍?
ടിസി മറിയം തോമസ് എഡിറ്റ് ചെയ്ത് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘പെണ്ണിര’ എന്ന അനുഭവങ്ങളുടെ സമാഹാരം വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലുയര്‍ന്ന ചോദ്യം ഇതാണ്. പുറത്തിറങ്ങുന്ന പെണ്ണുങ്ങളുടെ അനുഭവങ്ങള്‍ക്കെല്ലാം ഏകതാനമായ സ്വഭാവമുണ്ട്. ഞാനും എത്രയോ പഴികേട്ടിരിക്കുന്നു, പുറത്തുപോയി വരാന്‍ വൈകിയാല്‍, ആരോടെങ്കിലും മിണ്ടിയാല്‍, ബസില്‍ ഇടത്തോ വലത്തോ നോക്കിയാല്‍. എത്രയോ സഹിച്ചിരിക്കുന്നു, ഉടുത്തിരിക്കുന്ന സാരിയുടെ വശദര്‍ശന സാധ്യതകള്‍ ആണ്‍സുഹൃത്തുക്കളുടെ ചര്‍ച്ചാവിഷയമാകുന്നത്, ഒന്ന് ഉറക്കെ ചിരിച്ചാല്‍ ‘‘അവളുടെ ചിരി കേട്ടാലറിയില്ളേ’’ എന്ന് ദുരര്‍ഥം കാണുന്നത്. എന്നാല്‍, പെണ്ണും ജീവിക്കാന്‍ തന്നെയായിരിക്കുമല്ളോ ഭൂമിയില്‍ ജനിച്ചിട്ടുണ്ടാവുക എന്ന ലളിതമായ യുക്തിയില്‍ ഞാനും ജീവിക്കാന്‍ പഠിച്ചു. ‘പെണ്ണാ’യപ്പോഴേക്കും പെണ്‍പള്ളിക്കൂടത്തിലെത്തിയ എനിക്ക് പെണ്‍വര്‍ത്തമാനങ്ങളുടെ ശക്തിയും പെണ്ണോട്ടങ്ങളുടെ വേഗവുമറിയാം. തളരാതെ ഓടാന്‍ പെണ്ണിനുമാകും എന്നറിയാം.
ഈ ധൈര്യവും തന്‍േറടവും നിലനില്‍ക്കുമ്പോള്‍തന്നെ വൈകുന്നേരം ആറുമണി കഴിഞ്ഞ് ബസിലിരിക്കാന്‍, തനിച്ച് ഒരു തട്ടുകടയില്‍ കയറി എനിക്കിഷ്ടപ്പെട്ട മസാലദോശ കഴിക്കാന്‍, യാത്രക്കിടെ ഒന്നുറങ്ങാന്‍ സമ്മതിക്കാത്ത നാടാണ് എന്‍െറ കേരളം.  ‘പെണ്ണിര’പോലെ പീഡാനുഭവങ്ങളുടെ ഒരു ആന്തോളജി തന്നെ ഇവിടെ എഴുതപ്പെട്ടില്ളെങ്കിലേ അദ്ഭുതമുള്ളൂ. ദൃശ്യമാധ്യമങ്ങളിലെ പീഡന പരമ്പരകള്‍, പീഡനവാര്‍ത്തകള്‍ക്കായുള്ള പത്രങ്ങളിലെ  പ്രത്യേക പേജുകള്‍,  തിരിച്ചറിയല്‍ പരേഡു നാടകങ്ങള്‍, ഒരച്ചന്‍ മകള്‍ക്കായി വിരിച്ച വലകള്‍. വേറെ എവിടെയുണ്ടാകും ഇത്രയും രൂക്ഷമായ പെണ്ണാക്രമണങ്ങള്‍, അതിന്‍െറ നഗ്നമായ ആഘോഷങ്ങള്‍!

‘പെണ്ണിര’യുടെ പുറംചട്ടയില്‍ സാറാ ജോസഫ് പറയുന്നു: ‘‘...കൃത്യമായ പേരും മേല്‍വിലാസവും വെളിപ്പെടുത്തിക്കൊണ്ട് കുറച്ചുപേര്‍ എഴുതിയ അനുഭവങ്ങള്‍ കേരളത്തിലെ 97 ശതമാനം സ്ത്രീകളുടെയും അനുഭവങ്ങളെ പ്രതിനിധാനംചെയ്യുന്നു. ഇനി എന്തു വേണം? കേരളസമൂഹം, ആണും പെണ്ണും ഉറക്കെ ചിന്തിക്കട്ടെ.’’ ഉറക്കെ ചിന്തിച്ച തസ്നി ബാനുവിനും കൂട്ടുകാരനും ഈ പുസ്തകമിറങ്ങി മാസങ്ങള്‍ക്കുള്ളില്‍തന്നെ കിട്ടി പ്രബുദ്ധ കേരളത്തിന്‍െറ പ്രതിനിധികളുടെ ലഹരിയില്‍ കുഴഞ്ഞ പ്രതികരണങ്ങള്‍!
‘പെണ്ണിര’ സൗമ്യക്ക് സമര്‍പ്പിച്ചിരിക്കുന്നു. സൗമ്യയുടെ കണ്ണുനീരില്‍ മനംനൊന്തുതന്നെ പറയട്ടെ, ഈ പുസ്തകം മുന്നേ എഴുതപ്പെട്ടിരുന്നെങ്കിലും സൗമ്യയുടെ വിധിയില്‍ മാറ്റമുണ്ടാവില്ലായിരുന്നു. ഇതിനും കാരണം ‘‘നമ്മള്‍ പെണ്ണുങ്ങളല്ളേ’’ എന്ന് ലജ്ജിക്കുന്ന നമ്മുടെ പെണ്ണുങ്ങളും, ‘‘അവര് പെണ്ണുങ്ങളല്ളേ’’ എന്ന് പുച്ഛിക്കുന്ന ആണുങ്ങളുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൂരമായി അവഹേളിക്കപ്പെട്ട് കുരിശേന്തിയ പി.ഇ. ഉഷയുടെ ‘ഇനിയും അടങ്ങിയിരിക്കരുത്’ എന്ന അവതാരികയും ഇതിന് അടിവരയിടുന്നു.

രജിത ബിയുടെ അനുഭവസാക്ഷ്യം കേരളത്തിലെ സ്ത്രീകളുടെ ബയോഡാറ്റയിലെ സുപ്രധാനമായ രണ്ട് കാര്യങ്ങള്‍ പറഞ്ഞുതരുന്നു.
പേര്: ജാഗരൂക
ജോലി: സ്വന്തം അവയവങ്ങളുടെ കാവലാള്‍.

രജിത വിവരിക്കുന്ന കോട്ടയത്തെ ഇടവഴിയനുഭവം അതിന്‍െറ മറ്റൊരു രൂപത്തില്‍ കോഴിക്കോട് എന്‍.എസ്.എസ് ഹോസ്റ്റലില്‍ താമസിച്ച എനിക്കും കൂട്ടുകാരികള്‍ക്കും പരിചയമുണ്ട്. രജിതയുടെ അനുഭവത്തില്‍ ചെറിയൊരു ടിന്നിലെ ‘പശ’യായി വന്ന പദാര്‍ഥം, ഞങ്ങളുടെ മുറിയിലേക്ക് ലേസര്‍ ലൈറ്റടിച്ച് ശ്രദ്ധ ക്ഷണിച്ച് തൊട്ടപ്പുറത്തെ ടെറസില്‍ വെച്ച് തൊട്ടടുത്ത ബെല്ളോടുകൂടി തുടങ്ങുന്ന പരിപാടിക്കുശേഷം അവിടത്തന്നെ ഉപേക്ഷിച്ചു പോകാനുള്ള ദാക്ഷിണ്യം അയാള്‍ തന്‍െറ ‘ക്രിയയെത്തുടര്‍ന്ന്’ കാണിച്ചു! പരാതിപ്പെട്ട് കുറെ രാത്രികള്‍ കഴിഞ്ഞപ്പോള്‍, ‘‘അവനെ പൊലീസ് പൊക്കി’’ എന്ന് ആരോ പറയുന്നത് കേട്ടു. (ഒരിക്കല്‍, ഒരു തിയറ്ററില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട നടിയെ ഒരുത്തന്‍ ലേസര്‍ ലൈറ്റുപയോഗിച്ചു ഉഴിയുന്നത് കണ്ടു. എന്നിട്ട്, കുടുംബങ്ങളും കുട്ടികളും നിറയെയുള്ള ആ തിയറ്ററിലിരുന്ന് അവന്‍ കൂവിവിളിച്ചു: ‘‘വീട്ടിലേക്കു ചെല്ളെട്ടെടീ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.’’) കോലില്‍ തുണിചുറ്റിയതിലും കാമക്കണ്ണുകളുമായി കയറിപ്പിടിക്കാന്‍ നില്‍ക്കുന്ന കേരളത്തിലെ മാനസിക വളര്‍ച്ചയില്ലാത്ത ആണുങ്ങളെ ന്യായീകരിക്കാതെ ചങ്കുറപ്പോടെ തള്ളിപ്പറയാന്‍ തയാറാവുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും സ്വപ്നം കണ്ടുകൊണ്ട് രജിത തന്‍െറ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ ഞാനും കാണുന്നു, അതേ സ്വപ്നം.
സുചിത്ര പ്രിയദര്‍ശിനിയുടെ വഴിയനുഭവത്തില്‍ കണ്ടുനിന്നവരുടെ അനങ്ങാപ്പാറനയമാണ് എന്നെ ചിന്തിപ്പിച്ചത്. ഒരുതരം നിര്‍വികാരത! ‘‘എന്തിനാ വെറുതെ’’ എന്ന മുന്നനുഭവങ്ങളില്‍നിന്നാകാം ഈ നിസ്സംഗത. വീട്ടിലുള്ള പെണ്‍ജീവിതങ്ങള്‍ക്കാണിതെങ്കിലോ?
നാലര രൂപക്കുപകരം പത്തുരൂപ കൊടുത്തതിന് അമ്മയുടെ പ്രായമുള്ള സ്ത്രീയെ കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ അപമാനിച്ച ബസ് ജീവനക്കാരെക്കുറിച്ച് സുചിത്ര എഴുതിയത് വായിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് കോഴിക്കോട്-പാലക്കാട് റൂട്ടില്‍ ഓടുന്ന ഒരു അതിവേഗ ബസില്‍ അഞ്ചു രൂപക്കു പകരം ഇരുപതു രൂപ കൊടുത്ത എന്നോട് കണ്ണു തുറിച്ച്, പല്ല് ഞെരിച്ച് ‘‘അഞ്ചില്ളെങ്കില്‍ വേണ്ട’’ എന്ന് കണ്ടക്ടര്‍ ഒൗദാര്യം കാണിച്ചത്. ഇറങ്ങുമ്പോള്‍ അയാള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ മറന്നില്ല.

രശ്മി ആര്‍. വിവരിക്കുന്ന യാത്രാനുഭവത്തിന്‍െറ ഭയപ്പെടുത്തുന്ന തണുപ്പ് തീവണ്ടി യാത്രക്കാരികള്‍, പ്രത്യേകിച്ച് രാത്രി യാത്ര ചെയ്യുന്നവര്‍ പതിവായി അനുഭവിക്കുന്നതാണ്. തീവണ്ടിയിലെ ‘പെണ്‍മുറിയില്‍’ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ഏറെയാണ്. എങ്കിലും, ഈ സംഭവങ്ങളെ ഭയന്ന് ഞങ്ങളുടെ ജോലികള്‍ ഉപേക്ഷിക്കാന്‍ പറ്റില്ലല്ളോ എന്ന രശ്മിയുടെ ചോദ്യം ജീവിക്കാന്‍ തീരുമാനിച്ച ഓരോ പെണ്ണിന്‍െറയും ചോദ്യമാണ്. അജിത് എന്ന ഫോട്ടോഗ്രാഫറുടെ കാമറ പകര്‍ത്തിയതുകൊണ്ട് സറീന എന്ന മുപ്പതുകാരി പ്രതികരിക്കുന്ന പെണ്ണിന്‍െറ അടയാളമായി. അരികിലൂടെ നടന്നുപോയ പെണ്ണിനെ തരപ്പെട്ട നിമിഷാര്‍ധംകൊണ്ട് ക്രൂരമായി വേദനിപ്പിച്ച്, തിരിഞ്ഞുനോക്കിയ നിമിഷം ‘‘നീ പോടീ’’ എന്ന് ഇളിച്ചുകൊണ്ട് വിളിച്ചുപറഞ്ഞ്, പിടിക്കപ്പെട്ടപ്പോള്‍ അവളെ തല്ലിച്ചതച്ച് പിന്നെയും പിന്നെയും മുറുമുറുത്തു അയാള്‍. ‘‘ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കലഹമാണെന്നു കരുതിയാണ് ഇടപെടാതിരുന്നതെന്ന് മുതിര്‍ന്ന ഒരാള്‍ പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം അടക്കാനായില്ല. സ്വന്തം ഭാര്യയെ നടുറോഡില്‍ തല്ലിച്ചതക്കാന്‍ പുരുഷന് അവകാശമുണ്ടോ?’’ സറീന പൊട്ടിത്തെറിക്കുന്നു. ഈ യുക്തി സറീനയെപ്പോലെ, എനിക്കും മനസ്സിലാവുന്നില്ല- ആരെയും തല്ലിച്ചതക്കാന്‍ ആര്‍ക്കും അവകാശമില്ളെന്നിരിക്കെ.
‘‘കേസുമായി മുന്നോട്ടുനീങ്ങുന്നത് പെണ്‍കുട്ടിയുടെ ഭാവിക്ക് ദോഷം ചെയ്യും’’ എന്ന പഴകിപ്പതിഞ്ഞ കണ്ടുപിടിത്തമാണ് പൊലീസിന്‍േറത് എന്ന് പ്രിയദര്‍ശിനി തന്‍െറ പൊലീസ്സ്റ്റേഷന്‍ അനുഭവങ്ങളില്‍ പറയുന്നു. കെട്ടാന്‍ ഒരുത്തനും വരില്ല എന്ന ഭാവിക്കുള്ള ഈ ദോഷം ചൂണ്ടിക്കാട്ടി പെണ്‍പക്ഷത്തുനില്‍ക്കാന്‍ നിയമപാലകരും വിമുഖത കാട്ടുന്നു.
റോസമ്മ ജോണ്‍ എഴുതിയ ‘നിസ്സഹായതയുടെ ചൂഷകന്മാര്‍’ അക്ഷരാര്‍ഥത്തില്‍ കണ്ണുനനച്ചു. സ്വസ്ഥമായ കുടുംബജീവിതം ഉറപ്പാക്കാന്‍ നിവൃത്തികേടുകൊണ്ട് കടലുകടന്ന് ദുരിതം തിന്ന് തീ ചവിട്ടി തിരിച്ചെത്തിയ മലയാളിയായ ഭാസ്കരനെയും റോസമ്മ ജോണിനെയും അനാശാസ്യപ്രവര്‍ത്തകരായി ചിത്രീകരിച്ച് ഉപയോഗം കഴിഞ്ഞാല്‍ ഞങ്ങള്‍ക്കിങ്ങു വിട്ടുതാ എന്നുവരെ പറഞ്ഞ് അടക്കിച്ചിരിച്ച്, അമറിക്കിതച്ച് ഒരുപറ്റം പുരുഷന്മാര്‍. ബസിറങ്ങിക്കഴിഞ്ഞ് അതിലൊരുത്തനെ നോക്കി റോസമ്മ വിളിച്ചു. ‘‘പോടാ പട്ടീ തെണ്ടീ നാറീ...’’ ആ സ്ത്രീ അവിടെ അനുഭവിച്ച അപമാനവും നിസ്സഹായതയും ഓര്‍ത്തപ്പോള്‍ അവരുടെ ഈ പ്രതികരണം അതേപടി ഇവിടെ പകര്‍ത്തണമെന്നുതോന്നി. അത്രയും ആശ്വാസം കിട്ടുമല്ളോ. പറയാത്ത തെറിവാക്കുകള്‍ കെട്ടിക്കിടന്ന് എത്ര പെണ്ണുങ്ങളുടെ നാവു കയ്ക്കുന്നുണ്ടാവും?

സ്വന്തം ഭര്‍ത്താവിന്‍െറ കൂടെ നടന്നപ്പോഴുണ്ടായ നെസി ഹാരിസിന്‍െറ അനുഭവത്തില്‍ ‘‘ഇവിടൊരു കളിയും നടക്കില്ല’’ എന്ന ഭീഷണിയുടെ നടുക്കുന്ന ഓര്‍മയുണ്ട്. എവിടെയും കളി നടത്താനല്ലല്ളോ ഭാര്യയും ഭര്‍ത്താവും യാദൃച്ഛികമായി മുടങ്ങിയ ട്രെയിന്‍യാത്രക്കുപകരം, ബസുണ്ടെന്നറിഞ്ഞ ആശ്വാസത്തില്‍ രാത്രി പത്തുമണിക്ക് സ്റ്റാന്‍ഡിലേക്കു നടക്കുന്നത്. ‘‘ഞങ്ങള്‍ക്കും ഇതൊക്കെ ചെയ്യാനറിയാമെടീ’’ എന്ന് നെസിയോടു പറഞ്ഞ ഓട്ടോ ഡ്രൈവര്‍ക്ക് സുരക്ഷിതമായി അവരെ വീട്ടില്‍ കൊണ്ടുപോവാന്‍ അറിയുമോ? രാത്രി യാത്രചെയ്യാന്‍ പെണ്ണിനും അവകാശമുണ്ടെന്ന് അറിയുമോ? അയാളുടെ കുടുംബവും രാത്രി യാത്രചെയ്യേണ്ടി വന്നേക്കാം എന്ന് അറിയുമോ? ഇതൊന്നുമറിയാതെ അയാള്‍ക്ക് ചെയ്യാനറിയാവുന്ന ആ ‘ഇതാ’ണ് ഇക്കൂട്ടര്‍ക്ക് ആകെ അറിയുന്നത് എന്നതാണ് ഈ പെണ്ണിരതേടലിന്‍െറ കാരണം.

ഒച്ചയിട്ടാല്‍ തലതാഴ്ത്തിപ്പോവുന്ന ഭീരുക്കളുണ്ടെന്ന നെസിയുടെ സാക്ഷ്യമാണ് ഇക്കാര്യത്തില്‍ കേരളത്തിലെ പെണ്‍സുഹൃത്തുക്കളുടെ വിജയത്തിനുള്ള ഏക സാധ്യത. ഡോ. ബേബി ഷാരിയുടെ അനുഭവത്തില്‍ ഏറ്റവും രസകരമായി തോന്നിയത് ‘‘സീനത്തിന്‍െറ വീടേതാ’’ എന്ന സഹോദരന്‍െറ ചോദ്യത്തിന് ഒരു മധ്യവയസ്കന്‍ നല്‍കിയ മറുപടിയാണ്. ‘‘ഞങ്ങളൊക്കെ ഒരിടത്തുചെന്നാല്‍ പെണ്ണിന്‍െറ പേരു പറയാറില്ല, അന്വേഷിക്കാറുമില്ല’’ എന്നായിരുന്നു അയാളുടെ മറുപടി. എന്നിട്ട് അയാള്‍ പതുക്കെ പറഞ്ഞു: ‘‘പെണ്ണോടിക്കുന്ന വണ്ടിയില്‍ പിറകിലിരുന്നു വന്നിട്ട് പെണ്ണിന്‍െറ പേരു ചോദിക്കുന്നു, ഛെ!...’’
തസ്നി ബാനു തന്‍െറ അനുഭവക്കുറിപ്പില്‍ പറഞ്ഞ ‘‘മുഖമൊഴികെയുള്ളിടങ്ങളിലേക്കുള്ള നോട്ടം’’ അടുത്ത ബന്ധുക്കളില്‍നിന്നുപോലും സ്ത്രീകള്‍ നേരിടേണ്ടിവരുന്നു. ‘‘നീയങ്ങു വളര്‍ന്നുപോയല്ളോ’’ എന്ന പറച്ചിലിനകത്ത് ചവച്ചിറക്കുന്നത് എന്താണെന്ന് എത്രതവണ മനസ്സിലായിട്ടുണ്ടാവും ഓരോ പെണ്ണിനും. ‘ചരക്കെ’ന്നും ‘സാധന’മെന്നും കേട്ട് തലതാഴ്ത്തി നടന്നുപോകുന്ന ഓരോ പെണ്ണിന്‍െറയും അഭിമാനത്തിലിഴയുന്ന പുഴുക്കള്‍ എത്രയായിരിക്കും?

ഗായത്രി മുരളീധരന്‍െറ ‘അബോധഭയങ്ങളെക്കുറിച്ചുള്ള സാക്ഷ്യം’ എന്നെ വിറങ്ങലിപ്പിച്ചുകളഞ്ഞു. പേടിക്കാനൊന്നുമില്ലാത്തപ്പോഴും പേടിച്ചുവിറക്കേണ്ടിവരുന്ന പെണ്ണിന് ശകലങ്ങളായി കിട്ടിയ ലൈംഗികാതിക്രമഭീഷണികളും അനുഭവങ്ങളും ഈ അബോധഭയത്തിനു കാരണമാവുന്നു. നെല്ലിയാമ്പതിയിലെ പ്രകൃതിഭംഗിയിലിറങ്ങിയ ജോളി ചിറയത്തിനും സുഹൃത്തുക്കള്‍ക്കും അനുഭവിക്കേണ്ടിവന്ന കാക്കിയിടപെടലുകള്‍ വായിച്ചപ്പോള്‍ അമര്‍ഷം അടക്കാനായില്ല. നെല്ലിയാമ്പതിയുടെ സൗന്ദര്യം കാണാനെത്തിയ സംഘത്തിലെ സഗീറില്‍ പൊലീസ് ആരോപിച്ച സദാചാരലംഘനത്തിന്‍െറ പര്യായം ‘‘പൂശാന്‍ വന്നതാണല്ളേ’’ എന്നാണ്. അര്‍ഥം മനസ്സിലായില്ളെന്ന് അറിയിച്ച സഗീറിനോട് ‘‘അറിയാത്ത വാക്കുകളുടെ അര്‍ഥം അറിയാന്‍ ഇതിനകത്തിട്ട് രണ്ടുപൊട്ടിക്കുക എന്ന മാര്‍ഗമാണ് ഉള്ളതെ’’ന്നും നിയമപാലകര്‍ വ്യക്തമാക്കി. മര്യാദയുള്ളവരെ അര്‍ഥമറിയിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍! അടയാളരഹിതമായ ഏതു ബന്ധത്തില്‍പെട്ടവര്‍ക്കും കാവലാളുകള്‍ എത്തുന്നു. മങ്ങിക്കാണുന്ന മഞ്ഞക്കണ്ണടയും വെച്ച്.
ബേബി സിലിയ പടിയത്ത് അദ്ഭുതകരമാംവിധം കൗമാരക്കാരിയുടെ അരക്ഷിതാവസ്ഥയും പ്രശ്നങ്ങളും വരച്ചുകാണിച്ചിരിക്കുന്നു. ഒന്നു ഫോണ്‍ ചെയ്താല്‍, നല്ല ഒരു ഡ്രസിട്ടാല്‍, ക്ളാസില്‍ എഴുന്നേറ്റുനിന്ന് ന്യായമായി ഒരു ചോദ്യം ചോദിച്ചാല്‍ ആളു ശരിയല്ളെന്നു വിലയിരുത്തപ്പെടുന്നതിന്‍െറ വേദന, ചീന്തുള്ള ചുരിദാര്‍ ഇടേണ്ട എന്ന തീരുമാനം, ഷാള്‍ വീതി കൂട്ടിയിടണം എന്ന ഉപദേശം. ഇതൊക്കെ തങ്ങള്‍ തുറിച്ചുനോക്കപ്പെടുന്ന വസ്തുക്കള്‍ മാത്രമാണെന്ന തിരിച്ചറിവ് കുട്ടികള്‍ക്കു കൊടുക്കുമെന്ന് സിലിയ സാക്ഷ്യപ്പെടുത്തുന്നു. ഒരൊറ്റ ദിവസത്തെ മനോരമ പത്രത്തില്‍ വന്ന ലൈംഗികാതിക്രമങ്ങളും ലൈംഗികാഭാസങ്ങളും മ്യൂസ്മേരി ജോര്‍ജ് ശ്രദ്ധയില്‍ പെടുത്തിയത് കണ്ട് അദ്ഭുതപ്പെട്ടുപോയി. കേരളത്തിലെ ലൈംഗിക ദേശീയതയുടെ സ്വഭാവം തിരിച്ചറിയാന്‍ ഓരോ പെണ്ണിനെയും മ്യൂസ് മേരി ആഹ്വാനം ചെയ്യുന്നു.

ജെ. ദേവിക പറയുന്നത് സൗമ്യയുടെ മരണത്തെയും മരണാനന്തരം നടന്ന മാധ്യമഘോഷങ്ങളെയും കുറിച്ചാണ്. വ്യഥക്കുമപ്പുറത്തുള്ള കഠിനമായ ഒരുതരം വേദനയാണ് സ്ത്രീകള്‍ ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അനുഭവിക്കുന്നത് എന്ന ദേവികയുടെ വാക്കുകള്‍ പെണ്‍നൊമ്പരത്തിന്‍െറ കടലാഴം വെളിവാക്കുന്നു. ഓരോരുത്തരും മറ്റുള്ളവരുടെ സുരക്ഷയെ ഏറ്റെടുക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന സമാശ്വാസങ്ങളില്‍ ദേവിക പ്രതീക്ഷ വെക്കുന്നു. അവളങ്ങനെ ചെയ്തതുകൊണ്ടല്ളേ എന്ന് മറുചോദ്യം ചോദിച്ച് ഇരയായവള്‍, ഇരയാക്കപ്പെടേണ്ടവള്‍ തന്നെയാണെന്ന ആണ്‍-പെണ്‍ പൊതുബോധത്തിന് എതിരായ ആക്ഷേപമാണ് ‘സ്ത്രീകള്‍ ഉറങ്ങരുത്, ഒരിക്കലും’ എന്ന ആര്‍. പാര്‍വതീദേവിയുടെ ചിന്തകള്‍. പെണ്ണുങ്ങളാണെന്ന ഓര്‍മയോടെ ഒഴിഞ്ഞ വഴിയില്‍ നടക്കാതെ, ഒറ്റക്ക് എവിടെയും പോകാതെ, സന്ധ്യമയങ്ങും മുമ്പേ വീടണഞ്ഞ് വെറും പെണ്ണായി ജീവിക്കാന്‍ പറയുന്ന കപടസദാചാരത്തെ നോക്കി കൊഞ്ഞനംകുത്തുന്നു പാര്‍വതീദേവിയുടെ എഴുത്ത്.

വാല്‍ക്കഷണം
‘പെണ്ണിര’ എന്ന പുസ്തകത്തെക്കുറിച്ച് ഒരു വെബ് പോര്‍ട്ടലില്‍ ഞാനെഴുതിയ അഭിപ്രായത്തിനു കിട്ടിയ ആദ്യപ്രതികരണം അട്ടഹാസം ഗ്രാഫിക് രൂപത്തില്‍ ആവിഷ്കരിച്ച് അതിനു താഴെ, ‘‘ഈ പുസ്തകം ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ വിഡ്ഢിപ്പുസ്തകം’’ എന്ന കമന്‍റാണ്. ഇതിലെഴുതിയിരിക്കുന്നതെല്ലാം സാങ്കല്‍പികമാണ് എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഈ പുസ്തകത്തിന്‍െറ രണ്ടാംപതിപ്പല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്. ഈ പുസ്തകം തുറന്നുപോലും നോക്കാതെ ഇത്ര ഭീരുത്വത്തോടെ അബദ്ധവിലയിരുത്തലുകള്‍ നടത്തുന്ന അതേരീതി സ്ത്രീകളോടുള്ള എല്ലാവിധ ഇടപെടലുകളിലും കാണിക്കുന്ന കേരളീയ സമൂഹത്തിന്‍െറ സമഗ്രമായ പരിവര്‍ത്തനമാണ്.

الخميس، 1 سبتمبر 2011

യയാതി മരണത്തിനുമുന്നില്‍

യയാതി എന്ന രാജാവിന് വയസ്സ് നൂറായപ്പോള്‍ മരണം വന്നു മൊഴിഞ്ഞു. 'ഒരുങ്ങിയിരിക്കുക, സമയമായി. ഞാന്‍ നിങ്ങളെ കൊണ്ടുപോകാന്‍ വന്നതാണ്.'

യയാതി മൃത്യുവിനെ കണ്ട് വിറച്ചുപോയി. അയാള്‍ പറഞ്ഞു 'ഇതു വളരെ നേരത്തെയായിപ്പോയി' മരണം പറഞ്ഞു 'നൂറു വര്‍ഷങ്ങളായി നിങ്ങള്‍ ജീവി
ക്കുകയാണ്. നിങ്ങളുടെ മക്കള്‍പോലും വൃദ്ധരായി. നിങ്ങളുടെ മൂത്ത മകന് എണ്‍പതായി. ഇതിലധികമെന്താണ് വേണ്ടത്?'
യയാതിക്ക് നൂറുമക്കളായിരുന്നു, എന്തെന്നാല്‍ നൂറ് പത്‌നിമാരാണദ്ദേഹത്തിന്. അദ്ദേഹം മൃത്യുവിനോടാരാഞ്ഞു. 'അങ്ങേക്കെന്നോട് ഒരു പരിഗണന കാട്ടാന്‍ ദയവുണ്ടാകുമോ? എന്റെ മക്കളിലൊരാളെ പ്രേരിപ്പിക്കുകയാണെങ്കില്‍ എനിക്കുപകരം അയാളെയെടുക്കുകയും നൂറു വര്‍ഷങ്ങള്‍കൂടി എനിക്ക് ആയുസ്സ് നീട്ടിത്തരുകയും ചെയ്യുമോ?'

മരണം പറഞ്ഞു. 'പകരം ഒരാള്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും
അങ്ങനെ ചെയ്യാം. പക്ഷേ, ഞാനതിഷ്ടപ്പെടുന്നില്ല. നിങ്ങള്‍ പിതാവാണ്. നിങ്ങള്‍ അധികം ജീവിച്ചു, നിങ്ങള്‍ അധികം ആസ്വദിച്ചു. അങ്ങനെയുള്ള നിങ്ങള്‍ വരാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങളുടെ മകന്‍ എങ്ങനെ വരാന്‍ സന്നദ്ധനാവും?'
യയാതി തന്റെ നൂറു മക്കളെയും വിളിച്ചുവരുത്തി. വൃദ്ധരായ മക്കളെല്ലാം നിശ്ശബ്ദരായിരുന്നു. ഒരാള്‍ മാത്രം, പതിനാറുകാരനായ ഇളയ മകന്‍ പറഞ്ഞു: 'ഞാന്‍ ഒരുക്കമാണ്!'

മരണംപോലും ദുഖിതനായിപ്പോയി. മരണം അയാളോട് പറഞ്ഞു: 'താങ്കള്‍ ഒരുവേള നിഷ്‌കളങ്കനായതുകൊണ്ടാവാം ഇപ്രകാരം പറയുന്നത്. താങ്കളുടെ തൊണ്ണൂറ്റിയൊമ്പത് ജ്യേഷ്ഠന്‍മാരും നിശ്ശബ്ദരായിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ! ഒരാള്‍ക്ക് എണ്‍പത് വയസ്സാണ്, ഒരാള്‍ക്ക് എഴുപത്തി യെട്ട്, വേറൊരാള്‍ക്ക് എഴുപത്, മറ്റൊരാള്‍ക്ക് അറുപത്. അവെരത്രജീവിച്ചു. പക്ഷേ ഇനിയുമവര്‍ ജീവിക്കാന്‍ കൊതിക്കുന്നു. നീയാണെങ്കില്‍ അത്രയൊന്നും ജീവിച്ചില്ല. നിന്നെ കൊണ്ടുപോകുന്നതില്‍ എനിക്ക് ഖേദമുണ്ട്.'
ആ യുവാവ് മൊഴിഞ്ഞു: 'അങ്ങ് ദുഖിതനാകരുത്. ഞാന്‍ പൂര്‍ണബോധത്തോടെയാണ് വരുന്നത്. എന്റെ പിതാവ് നൂറുവര്‍ഷങ്ങള്‍കൊണ്ട് സംതൃപ്തനായില്ലെങ്കില്‍ ഞാനിവിടെ ഇരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. എനിക്കെത്രകാലം തൃപ്തനാകാനാകും? എന്റെ തൊണ്ണൂറ്റിയൊമ്പത് സഹോദരന്‍മാരെയും ഞാന്‍ കാണുന്നു. ആരും തൃപ്തരല്ല. അതുകൊണ്ട് എന്തിന് സമയം പാഴാക്കണം? ചുരുങ്ങിയത്, എന്റെ അച്ഛനു വേണ്ടി എനിക്ക് ഇതെങ്കിലും ചെയ്യാനാകുമല്ലോ, നൂറുവര്‍ഷം കൂടി അദ്ദേഹം ഇതാസ്വദിക്കട്ടെ. ഞാനിതുമതിയാക്കി. ആരും തൃപ്തരല്ലെന്നതില്‍നിന്ന് ഒരു കാര്യം ഞാന്‍ പൂര്‍ണമായി മനസ്സിലാക്കി. നൂറുവര്‍ഷങ്ങള്‍ജീവിച്ചാലും ഞാനും ഒരു വേള സംതൃപ്തനാവില്ല. അതു കൊണ്ടിതുമതി...'

മരണം അയാളെ കൊണ്ടുപോയി. നൂറുവര്‍ഷങ്ങള്‍ക്കുശേഷം മരണമെത്തി. യയാതി പറഞ്ഞു: 'നൂറുവര്‍ഷങ്ങള്‍ വേഗം പോയി, വൃദ്ധരായ മക്കളെല്ലാം മരിച്ചു. പക്ഷേ..... മറ്റൊരു മകനെ പകരം തരാം.... ദയവുകാ ട്ടണം.'

ഇതുതുടര്‍ന്നുപോയി. ആയിരം വര്‍ഷങ്ങള്‍! പത്തുവട്ടം മരണം വന്നു. ഒമ്പതുതവണയും ഓരോ പുത്രനെ വീതം കൊടുത്തു. പത്താമത് വട്ടം മരണം വന്നപ്പോള്‍ യയാതി മൊഴിഞ്ഞു, 'നിങ്ങളെന്നെത്തേടി ആദ്യം വന്നപ്പോള്‍ എനിക്കുള്ള അതൃപ്തി ഇപ്പോഴുമെനിക്കുണ്ട്. ഒരു കാര്യം എനിക്ക് മനസ്സിലായി, ഒരായിരം വര്‍ഷങ്ങള്‍ എന്നെ തൃപ്തനാക്കിയില്ലെങ്കില്‍ ഒരു പതിനായിരം
വര്‍ഷങ്ങള്‍കൊണ്ടും എനിക്ക് തൃപ്തനാകാനാകില്ല!!...'

ജീവിച്ചിരിക്കുന്ന ഓരോ നിമിഷങ്ങളും പൂര്‍ണമായി ജീവിക്കുന്ന ഒരാള്‍ക്കേ തൃപ്തിയോടെ മരണത്തിലേക്ക് പോകാനാവൂ. പകല്‍ മുഴുവന്‍ തിന്നും കുടിച്ചും ഉപരിപ്ലവമായ സുഖങ്ങളില്‍ രമിച്ചും രാത്രി മുഴുവന്‍ ഉറങ്ങിയും ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്. 'ഞാനിതാ ജീവിക്കുകയാണ്' എന്ന തൃപ്തിയോടെ ജീവിക്കാനാവുന്നില്ല, മരിക്കുവാനും. സ്വന്തം ജീവിതത്തിനുനേരെ, ചുറ്റുപാടുകളുടെ നേരെ, സഹജാതരുടെ നേരെ, തന്റെ മുന്നില്‍ അനുനിമിഷം അരങ്ങേറിക്കൊണ്ടിരിക്കുന്ന മഹാജീവിത നാടകത്തിനുനേരെ നിറഞ്ഞ കൃതജ്ഞതയോടെ, സ്‌നേഹത്തോടെ, ഒരടുപ്പവും കൂടാതെ, ഒരു സാക്ഷിയെപ്പോലെ ഒരാള്‍ക്ക് നോക്കാനാവണം. അപ്പോള്‍, സമയമാകുമ്പോള്‍ ഒരു പുഞ്ചിരിയോടെ അയാള്‍ക്ക് മരണത്തിന്റെ വാതില്‍ കടന്ന് ഇല്ലാതാകാനാവും.
(കരുണയിലേക്കുള്ള തീര്‍ത്ഥാടനം എന്ന പുസ്തകത്തില്‍ നിന്ന്)

السبت، 13 أغسطس 2011

ജുനിയര്‍ ബിന്‍ ലാദന്‍ ഉള്ളെ ...

ജുനിയര്‍ ബിന്‍ ലാദന്‍ ഉള്ളെ ...
തടിയനെറെവിട എന്നൊക്കെ പറഞ്ഞു ആദ്യം പൊട്ടിത്തെറി വാര്‍ത്ത‍ വന്നപ്പോള്‍ ടി വിയില്‍ കണ്ണും നട്ടിരുന്നത് ആ ഭീകരന്ടെ ഞെട്ടിപ്പിക്കുന്ന മുഖം ഒരു നോക്ക് കാണാന്‍ .. എന്നാല്‍ ആകെ കണ്ടത് തനിയെ നടക്കാന്‍ കഷ്ടിച്ചു കഷ്ടപെടുന്ന ഒരു മെലിയെന്ടവിട .. മുഖമാവട്ടെ പുറത്ത് കാണിക്കുന്നത് മദനി             പാവമാണെന്ന് പറയാന്‍ വേണ്ടി മാത്രം . എന്നാല്‍ ശിക്ഷ ഒക്കെ മേടിച്ച് പുറത്തിറങ്ങിയ കക്ഷിയെ കണ്ടോ .. ഒന്ന് ഞെട്ടിക്കാണും ആദ്യം . ഐ ഒബാമ ബിന്‍ ലാദനെ ശരിക്കും  കൊന്നോ.. എന്ന്  അറിയാതെ സ്വയം ചോദിച്ചു പോയി . തന്റെ ആരാധ്യ പുരുഷനായ ആ മഹാന്റെ ശരിപകര്‍പാണ്  താനെന്നു അറിയുമ്പോള്‍ ഏതോരു ആരാധകനും അമ്മെ എന്ന് വിളിച്ചുപോകും . ബിന്‍ ലാദന്‍ സഞ്ചരിച്ച വഴികളിലുടെ ഒരു ഭ്രാന്തനെപ്പോലെ പോയ സണ്ണി ക്കുട്ടാണ് ഒരു പിണ്ണാക്കും കണ്ടു പിടിക്കാന്‍ പറ്റിയില്ല .. കേരലത്തിലെ മുസ്ലീം ഭീകരത ഇതാ അഴികല്ക്കുള്ളിലായി. ശിക്ഷ കേട്ട് മലപ്പുറം ജില്ല ഒരാഴ്ചത്തേക്ക് ഹര്ത്തലും ബന്ദും മറ്റെന്തെക്കെയോപ്രഖ്യാപിച്ചു. അഗോള മുസ്ലീങ്ങള്‍ കണ്ണീര്‍ വാര്‍ത്തു.. മദനി ഉള്ളേ.. കസബ് തൂങ്ങാന്‍ റെഡി, സാമ്രാജ്യത്വഭീകരതെയെ വിറപ്പിച്ച ഞമ്മന്റെ ആള്‍ക്കരുടെ അഭിമാനസ്തഭമായ ആ ബിന്നും പോയി.. അതും കൊന്നു കടലില്‍ തള്ളുമെന്നു പറഞ്ഞുകേട്ടിട്ടേയുള്ളൂ.. അതും കാണേണ്ടിവന്നു. ഇപ്പോളിതാ ലാദന്റെ ശുക്ലം തെറിച്ചുവീണ്‌ അവതരിച്ച തടിയന്റെവിടയും .. ഞമ്മന്‌ ഇനി ആരുണ്ട് കര്‍ത്താവേ.. അല്ല അള്ളാ.. നീയിതൊന്നും കാണൂനില്ലേ.. 

പിന്‍കുറി: ജൂനിയര്‍ ലാദന്റെ പൂജപ്പുര ട്രിപിനിടയില്‍ ആരോ പോലിസ് വണ്ടിയെ ഫോളോ ചെയ്തു. അവസാനം അന്വേഷിച്ചു കണ്ടുപിടിച്ചപ്പോള്‍ ഏതോ പാവം മുതലാളി ചരക്കെടുക്കന്‍ ആലപ്പുഴ പോയിട്ട് വീട്ടില്‍ പോയതാ.. അതാ ഇവന്‍മാരു ലോകം മുഴുവന്‍ ഇളക്കി തപ്പി പിടിച്ചുകൊണ്ടുവന്നത് . ആളെ ചുമ്മ അങ്ങു പറഞ്ഞുവിടുകയും ചെയ്തു.. കര്യം എന്താ.. ആളുടെ പേരു എതാണ്ട് രാമനെന്നോ കൃഷ്ണനെന്നോ മറ്റോ ആരുന്നു. വല്ല മുഹമ്മദോ അബ്ദുള്ളയോ ആരുന്നെങ്കില്‍ അവന്റെ കാര്യം കട്ടപ്പൊക.. 

الأربعاء، 10 أغسطس 2011

 ഒരുമാതിരി കോപ്പിലെ ഇടപാടയിപ്പോയി ഇത് . ബ്ലോഗ്‌ ഒണ്ടാക്കി കഴിഞ്ഞു നോക്കുമ്പോ ദാ അവിടെയും ഇവിടെയും മുഴുവന്‍ അന്യ ഭാഷ. അവന്റെ ഒടുക്കത്തെ translation നടത്ത്തികഴിഞ്ഞിരിക്കുന്നു എന്നുപറഞ്ഞു ഒരു അറിയിപ്പും വന്നു. പക്ഷെ ഒരു മൈരും സംഭവിച്ചില്ല . നെറ്റ് പുലികളുടെ അഭിരായം തേടാനായി ഗൂഗിള്‍ എന്നാ മഹാവിജ്ഗാനസഗരത്ത്തില്‍ അലഞ്ഞ്പ്പോള്‍ അവിടെയും തല അടിത്തട്ടില്‍ ഇടിച്ചു നിന്ന്. ബ്ലോഗ്ഗര്‍ പഗിന്റെ മുകളില്‍ കാണുന്ന ഭാഷ മാറാനുള്ള കോപ്പല്ല എനിക്ക് വേണ്ടത്. അതോകെ ഞാന്‍ പണ്ടെ ചെയ്തു കഴിഞ്ഞത. എന്നിട്ടും വരുന്നു അവന്റെ മറെടാതെ ഭാഷ . രാവിലെ തന്നെ പ്രഷര് കുട്ടന്‍ .. അല്ല ഞാന്‍ എന്നാ ചായനം.. ഇനി നിങ്ങള് തന്നെ പറ. 

الثلاثاء، 9 أغسطس 2011

നായരുടെ ജാതി ഏതാ


..
ജാതിയെക്കുറിച് പറയുമ്പോള്‍ . വളരെ സജ്ജിഇവമായ ചര്‍ച്ചകള്‍ നടക്കുന്ന വിഷയമാണ് ജാതി വിവേചനവും ജാതി സമവാക്യങ്ങ്ങ്ങളും ജാതിവലുകളും . ഏറിയകൂറും നായര്‍ സമുദായത്തിനെതിരെ തിരിയുന്ന ജാതി വിമര്‍ശനങ്ങളാണ് . നായരുടെ പേരിന്റെ പിന്നിലുള്ള വാലാണ് പ്രധാന പ്രശ്നം . ഒരാള്‍ തന്റെ കുടിയ ജാതിപേര് വിളിച്ചു പരയ്മ്പോള്‍ മറ്റ്ല്ലവരോട്ട് എതാ ജാതി എന്ന് ചോടികുനപോലെയാണ് . അപ്പോള്‍ പറയാന്‍ നാളൊരു ജാതിപെരിലത്തവന്‍ എന്ത് ചെയും . 

  ജാതിയില്‍ കൂടിയവന്‍ അത് വിളിച്ചുപറയാന്‍ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം . യാത്ര ചെയാന്‍ നാനോ കാര്‍ മതിയന്നിരിക്കെ ബെന്‍സും ബി എം ഡബ്ല്യു വുമൊക്കെ വന്‍ തുക മുടക്കി വാങ്ങുന്നവര്‍ അത് നല്‍കുന്ന സൌകര്യങ്ങളെക്കാള്‍ തന്റെ സാമ്പത്തികസ്ഥിതി വിളിച്ചറിയിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം . 
നായരോടുള്ള അത്ര വിരോധം അതിലും കൂടിയ ജാതികലോടോന്നുമില്ല എന്നതും ശ്രദ്ദേയമാണ് . എല്ലാവര്ക്കും നായര്‍ ശൂദ്രനാനെന്നുമ് നായര് പെണ്ണുങ്ങള്‍ വേശ്യകലാനെന്നും പറഞ്ഞു സ്ഥാപിച്ചാല്‍ സമാധാനമായി . നായന്മാര്‍ ഒരുകാലത്ത് ഉപേക്ഷിച്ചിരുന്ന തങ്ങളുടെ വാല് ഇപ്പോള്‍ പരക്കെ പുനസ്ഥാപിച്ചു കണ്ടതോടെയാണ് നായരോടുള്ള വിരോധം ഇത്ര രൂക്ഷമായത് . ആകെ പറയുന്നത് നായര്‍ വാല് കളയണം എന്ന് മാത്രമാണ് . സ്വന്തം മഹത്വം ഉയര്ത്തിപിടികാനുള്ള മനുഷ്യന്റെ അവകാശത്തെയാണ് ഇവര്‍ ചോദ്യം ചെയുന്നത്. അതായത് ബെന്‍സില്‍ വരുന്നവന്‍ ഇനി അമ്ബാസിടരിലോ   മരുതിയിലോ വന്നാല്‍ മതി എന്ന് നിര്‍ബന്ധം പിടിക്കുന്ന പോലെ ..

എന്നാല്‍ പിന്നെ എന്താനിടിനു പരിഹാരം . സോന്തമായി ബെന്‍സ് വാങ്ങിക്കുക തന്നെ. 
ഇനി മുതല്‍ പുലയനും ഇഴവനും പറയനുമെല്ലാം പേരിന്റെ പിന്നില്‍ നായര്‍ എന്നോ നമ്ബുതിരി എന്നോ ചേര്‍ത്താല്‍ പ്രശ്നം തിഇര്‍ന്നു. ഇവിടെ ജാതി ഇല്ലാതാക്കാന്‍ പ്രസങ്ങിക്കുന്ന എത്ര പേര്‍ സ്വന്തം മക്കള്‍ക്ക് നായരെന്നോ മേനോനെന്നോ ചേര്‍ക്കാന്‍ തയരായിട്ടുന്റ്റ്. അല്ലെങ്കില്‍ സ്വന്തം പേര് മാറ്റി നായര്‍ എന്ന് ചേര്‍ത്ത് ഗസറ്റില്‍ പരസ്യം കൊടുക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട് . നമ്മുടെ ഭരണഘടനാ ആര്‍ക്കും എന്ത് പേരിടാനും സ്വാന്ത്ര്യം കൊടുക്കുന്നുണ്ട് . നായര്‍ എന്ന് പേരിട്ടാല്‍ ആരും ചോദിക്കാനില്ല. കുമാരന്‍ നായര്‍  - ജാതി പുലയന്‍ . കോരന്‍ നായര്‍ , ജാതി - ഇഴവാന്‍ എന്നൊക്കെ ആവുന്നതില്‍ യാതൊരു തടസ്സവുമില്ല. വേണമെങ്കില്‍ ജോസെഫ് നായരെന്നോ അബ്ദുള്ള നായരെന്നോ ഒക്കെ ആവാം . ഇനി നായര്‍ പോരെന്നു തോന്നുവര്‍ക്ക് നമ്പുതിരി എന്നോ അയ്യരെന്നോ പേര് വയ്ക്കാം . പേരില്‍ നായരുന്ടെന്നു വച്ച് സംവരനമോന്നും നഷ്ട്ടപെട്ടു പോകില്ല . എല്ലാവരും നായരാവുന്ന സമത്വസുന്ദരമായ ലോകം അങ്ങനെ വരട്ടെ . ചോവന്റെയും പുലയന്റെയും എല്ലാം കഴപ് തിരട്ടെ ..

നായരുടെ ജാതി ഏതാ


..
ജാതിയെക്കുറിച് പറയുമ്പോള്‍ . വളരെ സജ്ജിഇവമായ ചര്‍ച്ചകള്‍ നടക്കുന്ന വിഷയമാണ് ജാതി വിവേചനവും ജാതി സമവാക്യങ്ങ്ങ്ങളും ജാതിവലുകളും . ഏറിയകൂറും നായര്‍ സമുദായത്തിനെതിരെ തിരിയുന്ന ജാതി വിമര്‍ശനങ്ങളാണ് . നായരുടെ പേരിന്റെ പിന്നിലുള്ള വാലാണ് പ്രധാന പ്രശ്നം . ഒരാള്‍ തന്റെ കുടിയ ജാതിപേര് വിളിച്ചു പരയ്മ്പോള്‍ മറ്റ്ല്ലവരോട്ട് എതാ ജാതി എന്ന് ചോടികുനപോലെയാണ് . അപ്പോള്‍ പറയാന്‍ നാളൊരു ജാതിപെരിലത്തവന്‍ എന്ത് ചെയും . 

  ജാതിയില്‍ കൂടിയവന്‍ അത് വിളിച്ചുപറയാന്‍ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം . യാത്ര ചെയാന്‍ നാനോ കാര്‍ മതിയന്നിരിക്കെ ബെന്‍സും ബി എം ഡബ്ല്യു വുമൊക്കെ വന്‍ തുക മുടക്കി വാങ്ങുന്നവര്‍ അത് നല്‍കുന്ന സൌകര്യങ്ങളെക്കാള്‍ തന്റെ സാമ്പത്തികസ്ഥിതി വിളിച്ചറിയിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം . 
നായരോടുള്ള അത്ര വിരോധം അതിലും കൂടിയ ജാതികലോടോന്നുമില്ല എന്നതും ശ്രദ്ദേയമാണ് . എല്ലാവര്ക്കും നായര്‍ ശൂദ്രനാനെന്നുമ് നായര് പെണ്ണുങ്ങള്‍ വേശ്യകലാനെന്നും പറഞ്ഞു സ്ഥാപിച്ചാല്‍ സമാധാനമായി . നായന്മാര്‍ ഒരുകാലത്ത് ഉപേക്ഷിച്ചിരുന്ന തങ്ങളുടെ വാല് ഇപ്പോള്‍ പരക്കെ പുനസ്ഥാപിച്ചു കണ്ടതോടെയാണ് നായരോടുള്ള വിരോധം ഇത്ര രൂക്ഷമായത് . ആകെ പറയുന്നത് നായര്‍ വാല് കളയണം എന്ന് മാത്രമാണ് . സ്വന്തം മഹത്വം ഉയര്ത്തിപിടികാനുള്ള മനുഷ്യന്റെ അവകാശത്തെയാണ് ഇവര്‍ ചോദ്യം ചെയുന്നത്. അതായത് ബെന്‍സില്‍ വരുന്നവന്‍ ഇനി അമ്ബാസിടരിലോ   മരുതിയിലോ വന്നാല്‍ മതി എന്ന് നിര്‍ബന്ധം പിടിക്കുന്ന പോലെ ..

എന്നാല്‍ പിന്നെ എന്താനിടിനു പരിഹാരം . സോന്തമായി ബെന്‍സ് വാങ്ങിക്കുക തന്നെ. 
ഇനി മുതല്‍ പുലയനും ഇഴവനും പറയനുമെല്ലാം പേരിന്റെ പിന്നില്‍ നായര്‍ എന്നോ നമ്ബുതിരി എന്നോ ചേര്‍ത്താല്‍ പ്രശ്നം തിഇര്‍ന്നു. ഇവിടെ ജാതി ഇല്ലാതാക്കാന്‍ പ്രസങ്ങിക്കുന്ന എത്ര പേര്‍ സ്വന്തം മക്കള്‍ക്ക് നായരെന്നോ മേനോനെന്നോ ചേര്‍ക്കാന്‍ തയരായിട്ടുന്റ്റ്. അല്ലെങ്കില്‍ സ്വന്തം പേര് മാറ്റി നായര്‍ എന്ന് ചേര്‍ത്ത് ഗസറ്റില്‍ പരസ്യം കൊടുക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട് . നമ്മുടെ ഭരണഘടനാ ആര്‍ക്കും എന്ത് പേരിടാനും സ്വാന്ത്ര്യം കൊടുക്കുന്നുണ്ട് . നായര്‍ എന്ന് പേരിട്ടാല്‍ ആരും ചോദിക്കാനില്ല. കുമാരന്‍ നായര്‍  - ജാതി പുലയന്‍ . കോരന്‍ നായര്‍ , ജാതി - ഇഴവാന്‍ എന്നൊക്കെ ആവുന്നതില്‍ യാതൊരു തടസ്സവുമില്ല. വേണമെങ്കില്‍ ജോസെഫ് നായരെന്നോ അബ്ദുള്ള നായരെന്നോ ഒക്കെ ആവാം . ഇനി നായര്‍ പോരെന്നു തോന്നുവര്‍ക്ക് നമ്പുതിരി എന്നോ അയ്യരെന്നോ പേര് വയ്ക്കാം . പേരില്‍ നായരുന്ടെന്നു വച്ച് സംവരനമോന്നും നഷ്ട്ടപെട്ടു പോകില്ല . എല്ലാവരും നായരാവുന്ന സമത്വസുന്ദരമായ ലോകം അങ്ങനെ വരട്ടെ . ചോവന്റെയും പുലയന്റെയും എല്ലാം കഴപ് തിരട്ടെ ..